ബന്ധവും മോക്ഷവും

കർമ്മത്തിന്  നാശം വരുത്തുമ്പോൾ  ജീവൻ  നിർമ്മലനായി പരമാനന്ദനായിതീരും. കർമ്മമുള്ള കാലത്തോളം ബദ്ധനാണ് താനെന്നു ഭാവിച്ച്  ജീവൻ ജനനമരണ ദുഃഖങ്ങൾ അനുഭവിക്കുന്നു. ആനന്ദസ്വരൂപനായ ആത്മാവിന്  ഗുണങ്ങളൊന്നുമില്ലാത്തതിനാൽ ബന്ധങ്ങളുമില്ല. 

എങ്കിലും  ബന്ധവും മോക്ഷവും  രണ്ടും ഉണ്ടാക്കുന്ന ഒരു ബന്ധുവാണ് മഹാമായ എന്നറിയുക. മായയെ അജ്ഞാന സ്വരൂപിണിയെന്നാണല്ലോ പറയുന്നത്. എങ്കിൽപ്പിന്നെ മായയിൽ നിന്ന് വിജ്ഞാനമുണ്ടാകുന്നത് എങ്ങനെയെന്ന് സംശയമുണ്ടെങ്കിൽ ഇത് മനസ്സിലാക്കുക.
മായ വിദ്യയെന്നും അവിദ്യയെന്നും രണ്ട്  സ്വരൂപത്തിലിരിക്കുന്നു. അതിൽ വിദ്യയാണ് സദാ വിജ്ഞാന സ്വരൂപിണിയായത്. വിദ്യാമായയെ മനസ്സിലാക്കി ആരാണോ ഉപാസിക്കുന്നത്, അവരാണ്  വിദ്വാന്മാർ. അവർക്കാണ് വിജ്ഞാനവും ജ്ഞാനവുമൊക്കെയുള്ളത്. ആ വിദ്യക്ക്  വശംവദമായി കഴിയുന്നവരെല്ലാം നിശ്ചയമായും സംസാരികളാനെന്ന് പറയുന്നു. 

ഈ മായ ഒന്നാണെങ്കിലും രണ്ടു നാമം പൂണ്ട്  രണ്ടായിട്ടിരിക്കുന്നതിനാൽ അവൾ തന്നെ രണ്ടനുഭവങ്ങളും തരുന്നത്. രണ്ടും ഉള്ളതല്ലെങ്കിലും  മഹാമായ ബന്ധമോക്ഷങ്ങൽക്ക് കാരണകാരിയായതിനാൽ ഉള്ളിൽ വിവേകമില്ലാതവർക്ക് എല്ലായ്പ്പോഴും ഉള്ളതായി തോന്നിച്ച വിദ്യാരൂപത്തിലും അവിദ്യാരൂപത്തിലും  രണ്ടാനുഭവങ്ങൾ  ഉണ്ടായിക്കൊണ്ടിരിക്കും.