ജപയോഗമെന്നാൽ ജപിച്ചു ജപിച്ചു ജാപകാനും മന്ത്രമൂർത്തിയും ഒന്നാകുന്ന അവസ്ഥയാണ്. ജപം കൊണ്ട് ഗുരുകടാക്ഷവും ഈശ്വരപ്രസാദവും കൈവരുമ്പോൾ ജന്മം ധന്യമാകുന്നു.ജപം ജന്മത്തെയും ജന്മത്തിന് കാരണമായ പാപത്തേയും നശിപ്പിക്കുന്നു. ജപ എന്ന വാക്കിലെ അക്ഷരങ്ങൾ അതാണ് സൂചിപ്പിക്കുന്നത് .
"ജകാരോ ജന്മ വിചേഛധഃ പകരോ പാപനാശക
തസ്മാദ് ജപ ഇതി പ്രോക്തോ ജന്മപാപ വിനാശനാത് ".
ഗുരു തന്റെ തപഃശക്തി സ്പർശം കൊണ്ട് പ്രവഹിപ്പിക്കുന്നതാണ് ശാക്തിദീക്ഷ.
ഇത് കേവലം ഉപദേശം മാത്രമല്ല; ഗുരു തന്റെ തപഃപ്രഭാവം ശിഷ്യനിലേക്ക്
പ്രവഹിപ്പിക്കുകയാണ്. ഇവിടെ ഗുരു കാരുന്യത്തിനാണ് ബലം, ശിഷ്യന്റെ
സാധനക്കല്ല. അനുഷ്ഠാനത്തിനുമല്ല. മന്ത്രദീക്ഷയിൽ മന്ത്രത്തിനും
ശാക്തിദീക്ഷയിൽ ഗുരുകടാക്ഷത്തിനുമാണ് പ്രധാന സ്ഥാനം. ശാംഭാവീ ദീക്ഷയിൽ ഗുരുകടാക്ഷം പൂർണ്ണമായി ഉണ്ടാകേണ്ടതാണ്.
ഗുരു തന്റെ പുത്ര നിർവ്വിശേഷമായ വാത്സല്യത്തോടെ മടിയിലിരുത്തി തലോടി ശിഷ്യന്റെ ശിരസ്സിൽ കാമേശ്വരി കാമേശ്വന്മാരുടെ ചരണകമലങ്ങളെ ഭാവന ചെയ്ത് അവിടെനിന്ന് ഒഴുകിവരുന്ന ചരണാമൃതം ശിഷ്യന്റെ 72000 നാഡികളിലൂടെയും ഒഴുകി ദേഹത്തിനകത്തും പുറത്തുമുള്ള സർവ്വ പാപങ്ങളെയും മാലിന്യങ്ങളെയും നിശശേഷം നീക്കിയതായി സങ്കൽപ്പിച്ച് ശിഷ്യനെ അടി'മുതൽ മുടി വരെ കാരുണ്യപൂർവ്വം കടാക്ഷിക്കുന്ന സമ്പ്രദായമാണ് ശാംഭവീ ദീക്ഷ. ഇത് സ്വീകരിച്ച ശിഷ്യൻ അറിയാതെ ചെയ്യുന്ന പാപത്തിന്റെ ഫലം പോലും ഗുരുവാണ് അനുഭവിക്കേണ്ടത്. ശിഷ്യ വാത്സല്യമുള്ള മാത്രമേ ശാംഭവീ ദീക്ഷ നൽകുകയുള്ളൂ.
ജപിക്കുന്നത് മന്ത്രം അറിഞ്ഞു വേണം. മനസ്സ്' നിർമ്മലവും നിശ്ചലവും എകാഗ്രവും ആകണം. ഭക്തി വിശ്വാസങ്ങൾ പൂർണ്ണമായും ഉണ്ടാകണം. ഭാവനക്കനുസരിച്ചാണ് ഫലപ്രാപ്തി. ഉപാസകന് മന്ത്രത്തിലും ഗുരുവിലും ദേവനിലും അടിയുറച്ച വിശ്വാസം വേണം . ഒരേസ്ഥലത്ത് ഒരേസമയത് ഒരേ മാന്ത്രം തന്നെ നിയതസംഖ്യയനുസരിച്ച് ജപിക്കണം. ജപം ഉച്ചം, ഉപാംശു , മാനസം എന്നീ മൂന്ന് പ്രകാരമാണ്. ഉച്ചം പുറമേ കേൾക്കുന്നത്, ഉപാംശു ജപിക്കുന്ന ആൾക്ക് മാത്രം കേൾ ക്കാവുന്നത്, മാനസം നിശ്ശബ്ദമായി ജപിക്കുന്നത്. ഉച്ചത്തേക്കാൾ ഉപാംശുവിനും, ഉപാംശുവിനേക്കാൾ മാനസജപത്തിനും ശക്തികൂടും. മാനസിക ജപം ഒരു യജ്ഞംതന്നെയാണ്. മാത്രവുമല്ല യജ്ഞങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവുമാണ്. 'യജ്ഞാനാം ജപയജ്ഞോƒസ്മി' എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത്ഗീതയിൽ പറയുന്നുണ്ട്.
മനഃശുദ്ധിയില്ലെങ്കിൽ കാരണങ്ങൾക്ക് - ഇന്ദ്രിയങ്ങൾക്ക് - ശുദ്ധിയുണ്ടാകില്ല. ഇന്ദ്രിയശുദ്ധി ഇല്ലെങ്കിൽ കർമ്മ ശുദ്ധിയുമുണ്ടാകില്ല. കർമ്മശുദ്ധിയില്ലാതെ ജപിച്ചത് കൊണ്ടുമാത്രം ഒരു ഫലവും കിട്ടില്ല.
മന്ത്രശുദ്ധുയക്കും ജപശുദ്ധിക്കും അക്ഷരകലക്ഷം ജപിക്കണം. മന്ത്രത്തിൽ എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം, അതാണ് അക്ഷരലക്ഷം. ജപത്തിന് സ്ഥലം,ആസനം, ബന്ധം, മുദ്ര, ദൃഷ്ടി, മന്ത്രം എന്നീ ആറ് അംഗങ്ങൾ ഉണ്ട്. ഇതൊന്നും മാറുകയോ മാറ്റുകയോ അരുത് . ആസാം ജപിക്കുവാൻ ഇരിക്കുന്ന ഇരിപ്പിടമാണ്. ബന്ധം ഉഡ്യാണബന്ധവും, മുദ്ര ചിന്മുദ്രയുമാണ്. ദൃഷ്ടി ഹൃദയത്തിലോ ഭ്രൂ മദ്ധ്യത്തിലോ ആകാം. ബാഹ്യവും ആന്തരികവുമായ ശ്രദ്ധയോടെ, ഗുരുവന്ദനം ചെയ്ത് പ്രദോഷത്തിലും പ്രഭാതത്തിലും നിശ്ചിത സംഖ്യ ജപിക്കണം. ആദിത്യാഭിമുഖമായിട്ടിരുന്നാണ് ജപിക്കേണ്ടത്. ഉത്തരാഭിമുഖമായി (വടക്കോട്ട് നോക്കിയിരുന്ന്) എപ്പോൾ വേണമെങ്കിലും ജപിക്കാം. .......................തുടരും...