ഈശ്വരാരാധനയിലെ ആചാരാനുഷ്ഠാനങ്ങൾ : 01

മതത്തിന്റെ അടിത്തറ അനുഭൂതിയാണ്. കേവലം വിശ്വാസമല്ല. ആചാരങ്ങളും ഐതിഹ്യങ്ങളും ദർശനങ്ങളും വിസ്വാസങ്ങളുമേല്ലാം അനുഭൂതിയിലൂടെ ആധ്യാത്മികതയിലേക്ക് നയിക്കുമെങ്കിൽ മാത്രമേ, അവയ്ക്ക് പ്രാമാണ്യവും പ്രസക്തിയും കൽപ്പിക്കേണ്ടാതുള്ളൂ. അനുഭൂതിയിലൂടെ ആധ്യാത്മികത കൈവരിക്കാനാകു. ദേവാലയങ്ങളുടെ ലക്ഷ്യം ദേവാലയവുമായി ബന്ധപ്പെയ്ട്ട ബാഹ്യാചാരങ്ങൽക്കുമപ്പുറം നമ്മെ എത്തിക്കലായിരിക്കണം. അനുഭൂതിയിലെത്തിയാൽ ഗ്രന്ഥങ്ങൾ  ഗ്രന്ഥങ്ങലാല്ലാതായിത്തീരും എന്നാണ്  ശ്രുതി. ജീവിതം തന്നെ അനുഭൂതിയെ ലക്ഷ്യമാക്കിയുള്ള ഒരു അന്വേഷണമാണ്. അധ്യാത്മിക അനുഭൂതിയാണ്  മതത്തിന്റെ അന്തഃ സത്ത. ഏറ്റവും മഹത്തായ ഈശ്വരാരാധന മനുഷ്യസ്നേഹവും, ഉദാത്തമായ ആധ്യാത്മിക സാധന മനുഷ്യ സേവനവുമാണ്‌. മനുഷ്യനെക്കാൾ ശ്രേഷ്ഠനായി ലോകത്തിൽ യാതൊന്നും തന്നെയില്ലെന്ന് മഹാഭാരതവും പറയുന്നു.
ഗുഹ്യം  ബ്രഹ്മ തദിദം വോ ബ്രഹ്മീമി 
ന മനുഷാത്  ശ്രേഷ്ഠതരം ഹി കിം ചിത് 
എന്നാണ്  മഹാഭാരതത്തിൽ പറയുന്നത്.

ബൈബിളിൽ ആകെയുള്ള 613 വേദ കൽപ്പനകളിൽ ഏറ്റവും മികച്ചത്  "നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" എന്നതാണ്. യേശു ശിഷ്യരോട് പറഞ്ഞ സദുപദേശകഥകളിൽ  ഏറ്റവും ശ്രേഷ്ഠം നല്ല ശമരിയാക്കാര'ന്റെ കഥയാണ്. ബ്രാഹ്മണൻ അഗ്നിയിലും, മുനി ഹൃദയത്തിലും , അൽപ്പബുദ്ധി വിഗ്രഹത്തിലും ഈശ്വരനെ കാണുമ്പോൾ വിജിതാത്മാവ് എല്ലാറ്റിലും ഈശ്വരനെ കാണുന്നു. എല്ല സ്ഥാവര ജംഗമങ്ങളിലും കുടികൊള്ളുന്ന ചൈതന്യമാണ് ഈശ്വരൻ. സമഭാവനയാണ് ശുദ്ധമായ ഭക്തിയോഗം.

 സർവ്വത്ര സർവ്വേശ്വരദർശനം. കാണുന്നതും കേൾക്കുന്നതും ചെയ്യുന്നതുമേല്ലാം ഈശ്വരാത്മക മായിരിക്കാനുള്ള അന്തഃകരണ ശുദ്ധിയാണ് ഭക്തിയുടെ പരമമായ ലക്ഷ്യം. ഭേദഭാവനയുള്ളവൻ ഭക്തനല്ല; നിശ്ചയം. ഈശ്വരനെ ഒരു വ്യക്തിയായി കാണുന്നതിന്  പകരം ഒരു ചൈതന്യ സ്വരൂപമായി അറിഞ്ഞാൽ സർവ്വവ്യാപിയും സർവ്വാന്തര്യാമിയുമായ ഈശ്വരൻ  നമ്മുടെ ഹൃദയകമലത്തിൽ പ്രകാശിക്കും.

ബഹിർമുഖമായി നിരന്തരം വിഷയങ്ങളിലേക്ക് കുതിക്കുന്ന മനസ്സിനെ അന്തർമുഖമാക്കി  സർവ്വേശ്വരനെ ഭക്തിപൂർവ്വം ഏകാഗ്രമായി ഭാജിക്കുന്നതിനെയാണ്  ഉപാസന എന്നു പറയുന്നത്.
ഉപാസനയെന്നാൽ അടുത്തിരിക്കുക എന്നാണർത്ഥം. അന്തർമുഖമയ മനസ്സ് തന്റെ ഇഷ്ട്ട ദേവനിൽത്തന്നെ നിശ്ചലമാക്കി നിർത്തുന്നതാണ്  ഉപാസന. രണ്ടുതരം ഉപാസനകാളാനുള്ളത്‌. 1.സാഗുണോപാസന  2. നിർഗുണോപാസന.

ജ്ഞാനികൾക്കും വിരക്തന്മാർക്കും ഉള്ളതാണ് നിർഗുണോപാസന.  ബാക്കിയുള്ളവർക്കുള്ളതാണ് സഗുണോപസന.  നിർഗുണോപാസന ക്ലേശമേറിയതാണ്   ദേഹമാണ് താനെന്ന് അഭിമാനിക്കുന്നവർക്ക്  നിർഗുണം ക്ലേശകരമായിരിക്കും.നിർഗുണമായാലും സഗുണമായാലും  ഉപാസനാ വസ്തുവിന് ഭെദമില്ല. ഭേദബുദ്ധി ഉപാസകരുടെ മനസ്സിലാനുള്ളത്.

സഗുണോപസന 3 വിധമാണ്.  1.മന്ത്രോപസന  2.തന്ത്രോപസന  3. യന്ത്രോപസന
മന്ത്രം കൊണ്ട്  ഉപാസിക്കുന്നത് മന്ത്രോപസന. വിഗ്രഹത്തിലൂടെ ഉപാസിക്കുന്നത്  തന്ത്രോപസന. യന്ത്രധാരാണത്തിലൂടെ യന്ത്രോപാസന. മൂന്ന്‌ ഉപാസനകളും ഗുരുവിന്റെ ഉപദേശം വഴി വേണും സ്വീകരിക്കുവാൻ. ഗുരുവിന്റെ ഉപദേശമില്ലാത്ത സാധന ജീവനില്ലാത്ത ദേഹം പോലെയാണ്. ഗുരു മന്ത്രബീജാക്ഷരത്തിലൂടെ തന്റെ താപഃ പ്രഭാവം ശിഷ്യനിലേക്ക് പകരുകയാണ് ചെയ്യുന്നത്. അപ്പോഴാണ്‌ മന്ത്രം ചൈതന്യപൂർന്നമാകുന്നത്. സാധകന് മന്ത്രസിദ്ധി കൈവരുന്നത് അങ്ങനെയാണ്. ഉത്തമാഗുരുവിൽ നിന്ന് മന്ത്രം സ്വീകരിക്കുന്നതിന്  'ദീക്ഷ' എന്ന് പറയുന്നു. ദീക്ഷ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്  പുണ്യത്തെ പ്രദാനം ചെയ്യുന്നതും പാപത്തെ ക്ഷയിപ്പിക്കുന്നത് എന്നാണ്.

ഗുരുവും ശിഷ്യനും ഉത്തമൻമാരാണെങ്കിൽ മാത്രമേ ആധ്യാത്മിക ജീവിതത്തിൽ സത്യാ സാക്ഷാത്കാരം ഉണ്ടാവുകയുള്ളൂ.

ദീക്ഷ 3 തരത്തിലാണ് . 1.മന്ത്രദീക്ഷ  2.ശാക്തി ദീക്ഷ  3.ശാംഭവി ദീക്ഷ എന്നിങ്ങനെയാണ്.
ഗുരുമുഖത്തുനിന്ന് മന്ത്രം ശ്രവണം ചെയ്യുന്നതാണ്  മന്ത്രദീക്ഷ. ജനനമരണ സ്വരൂപമായ 'സംസാര'ത്തിൽ നിന്ന് രക്ഷിക്കുന്നതിനാലാണ്  മന്ത്രത്തിന്  ആ പേരുവന്നത്. ഓരോ ദേവനും ഓരോ മൂലമന്ത്രമുണ്ട്. മന്ത്രങ്ങളും മന്ത്രദേവതകളും   ഉപാസകന്റെ രുചിഭെദമനുസരിച്ച് പലതാണ്. എങ്കിലും ഒന്നിൽത്തന്നെ എല്ലാം ഉണ്ട് . കാരണം എല്ലാറ്റിലും ഉള്ളത് ഒന്നുതന്നെയാണ് . ഭൂതരാശികൾ പലതാണെങ്കിലും അവയെല്ലാം ബ്രഹ്മത്തിൽ നിൽക്കുന്നു. ബ്രഹ്മത്തിൽനിന്നുതന്നെ ഉണ്ടാകുന്നു. ഇത് അറിയുന്നവൻ ബ്രഹ്മജ്ഞാനിയായിത്തീരുന്നു.  
  തുടരും ..................... click here