അക്ഷരം വായിക്കാനറിയില്ലെങ്കിൽ കണ്ണട മാറ്റിയിട്ട് എന്താ കാര്യം

അനുകൂലമായ പരിതസ്ഥിതി ഇല്ലായ്കയാലോ, അപേക്ഷിക്കുവാൻ ആളില്ലായ്കയാലോ, ഭാവി ജീവിതത്തെ ബാധിക്കുമെന്ന ഭയം കൊണ്ടോ ചാരിത്ര നിഷ്ഠരായി ജീവിതം തള്ളി നീക്കുന്ന ധാരാളം ആളുകളുണ്ട്. വസ്തുനിഷ്ഠമായി കണക്കെടുക്കുമ്പോൾ ചാരിത്രനിഷ്ഠരുടെ പട്ടികയിൽ ഈ "കയ്യാലപ്പുറത്തെ - തേങ്ങകളെ" പെടുത്താറില്ല. പക്ഷേ, സന്മാർഗ്ഗത്തിന്റെ അപ്പസ്തോലന്മാരായ ഇവരെ ഭൂമിയിൽ എവിടെ ചെന്നാലും കാണാം; ഇഷ്ടം പോലെ!

********************

അറിവുള്ളവർ ദുഷ്ട സ്ത്രീകളിൽ വിശ്വാസം വെയ്ക്കാറില്ല. ഭ്രമത്തിന്റെയും മായയുടേയും പ്രത്യക്ഷ സ്വരൂപങ്ങളായ അവർ ഒരിക്കലും വിശ്വസ്തകൾ അല്ല. അവളുടെ വാക്ക് കാമികൾക്ക് അമൃതരസത്തെനൽകും. പക്ഷേ, ഹൃദയം ക്ഷുരകന്റെ കത്തിപോലെ മൂർച്ചയുള്ളതായിരിക്കും. എല്ലാവരേയും അവൾ സന്ദർഭത്തിനനുസരിച്ച് "പ്രിയൻ" എന്ന് പറയും. പക്ഷേ അവൾക്ക് സത്യത്തിൽ ആരോടും പ്രിയം ഇല്ല. മേഘത്തിന്റെ നിഴൽ, വൈക്കോൽ കത്തിയ തീയ്, നീചന്മാരുടെ സേവ, കനാൽ ജലം, വേശ്യാസംഗമം, കുത്സിതമിത്രം ഇവ ആറും നീർപ്പോളപോലെ ക്ഷണഭംഗുരമാണ്. ഇവയെ അറിവുള്ളവർ വിശ്വസിക്കില്ല.

******************

അക്ഷരം വായിക്കാനറിയില്ലെങ്കിൽ കണ്ണട മാറ്റിയിട്ട് എന്താ കാര്യം!