Showing posts with label bhagavathgita. Show all posts
Showing posts with label bhagavathgita. Show all posts

ഗീത ഒരു പഠനം - 03

ശരീരം പോലെ ലോകത്തിലുള്ള ശബ്ടാദി വിഷയങ്ങളും ഭ്രമ മാത്രങ്ങള്ളണ്. ഇല്ലാത്ത ശരീരം കൊണ്ട് ഇല്ലാത്ത വിഷയങ്ങളെ അനുഭവിക്കുന്നതായി ജീവൻ ഭ്രമിക്കുന്നു. എല്ലാവരുടെയും ജീവിതത്തിന്റെ എല്ലാവശങ്ങളും ഒരുപോലെ അസത്യങ്ങളാണ്. അതുകൊണ്ട് എത്രകാലം കഴിഞ്ഞാലും സത്യത്തെ അറിയുവാൻ കഴിയുന്നില്ല.ഇല്ലാത്ത ശബ്ടാദി വിഷയങ്ങളിൽ നിന്ന് മനസ്സിനെ തിരിക്കുന്നവന് സത്യത്തെ തിരിച്ചറിയാൻ കഴിയും.

ഇല്ലാത്തത്  എപ്പോഴും ഇല്ലാത്തതും, ഉള്ളത്  എപ്പോഴും ഉള്ളതുമാണ്. ശരീരവും വിഷയ പദാർത്‌ഥങ്ങളും പലപ്പോഴും ഇല്ലാത്തതും ചിലപ്പോൾ മാത്രം ഉള്ളവയുമാണ. ചിലപ്പോൾ മാത്രം ഉള്ളതായി തോന്നുന്ന വസ്തു സത്യമല്ല. സത്യമായ ഒരു വസ്തു അതിനടിയിൽ ഉള്ളതുകൊണ്ടാണ് 
അസത്യമായ പലതും ഉള്ളതുപോലെ  കാണപ്പെടാൻ  ഇടവരുന്നത്. ആ സത്യവസ്തുവാണ്  ജഗത്തിന്റെ സത്ത. അതിനെ ആത്മാവെന്നും ബ്രഹ്മമെന്നും ഈശ്വരൻ എന്നൊക്കെ വിളിക്കുന്നു. ലോകമൊട്ടാകെ നശിച്ചാലും അതിന് നാശമില്ല. ഈ പരമവസ്തുവിനെ തന്നെയാണ് എല്ലാവരും 'ഞാൻ' എന്ന് അഭിമാനിക്കുന്നത്; പക്ഷേ അറിയുന്നില്ലന്നേയുള്ളൂ.

എല്ലാ ജീവികളുടെയും എല്ലാ പദാർത്‌ഥങ്ങളുടെയും പരമസത്തയായ ആത്മാവ് ഒരിക്കലും ഉണ്ടായുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല. അത് എപ്പോഴും എവിടെയും ഒരുപോലെ നിലനിൽക്കുന്നു. ഈ ആത്മ ചൈതന്യമോഴിച്ച് മറ്റെല്ലാം മിഥ്യയാകയാൽ ആർക്കും ഒന്നിനെക്കുറിച്ചും വ്യസനിക്കുവാൻ അർഹതയില്ല. 

ഇനി ജനനമരണങ്ങൾ സത്യമാണെങ്കിൽത്തന്നെ, അത് നിയതമായ സ്വഭാവങ്ങൾ ആയാതിനാൽ  അതിനെ ആർക്കും തടുക്കുവാൻ സാദ്ധ്യമല്ല. തടയാൻ കഴിയാത്ത ആപത്തിനെ പറ്റി  ദുഖിച്ചു കാര്യമില്ല.ബുദ്ധിമാന്മാർ അത് ചെയ്യാറുമില്ല.വെള്ളത്തിലെ കുമിളപോലെ ക്ഷണനേരം മാത്രം നിലനിൽക്കുന്ന ശരീരത്തിന്റെ നാശത്തിൽ ആർക്കും ദുഃഖിക്കാനോ സന്തോഷിക്കണോ ഒന്നുമില്ല. ശരീരത്തിലുള്ള സത്യ ബുദ്ധിയും, അഭിമാനവും കാരണം ആർക്കും ആത്മതത്വത്തെ വേണ്ടവിധത്തിൽ അറിയുവാൻ കഴിയുന്നില്ല.ബ്രഹ്മം ഒഴികെ ബാക്കിയെല്ലാം തോന്നൽ ആയതിനാൽ വ്യസനവും ഭീതിയും തികച്ചും അസ്ഥാനത്താണ്. പരമതത്ത്വം മാത്രമേ പരമാർത്ഥ മായിട്ടുള്ളുവെങ്കിൽ പിന്നെ ആരാണ് കൊല്ലുന്നത് ?  ആരെയാണ്  കൊല്ലുന്നത് ?  ആയുധങ്ങൽക്കോ അഗ്നിക്കോ മറ്റു ഭൂതങ്ങൽക്കോ ആത്മാവിനെ ഒന്നും ചെയ്യാൻ കഴിയില്ല.

അസത്തായിരിക്കുന്ന ജഗത്തിൽ  ചെയ്യപ്പെടുന്ന യുദ്ധവും അസത്തല്ലേ? അപ്പോൾ ഈ യുദ്ധം കൊണ്ട് ആർക്ക്, എന്ത് നേട്ടം എന്ന് ചിന്തിക്കരുത്. 
ജഗത്ത്  അസത്താണെങ്കിളും അതിലുള്ള  എല്ലാ  ജീവികളും സുഖത്തെ കാംക്ഷിക്കുന്നുണ്ട്. ദുഃഖം ആർക്കും ഇഷ്ട്ടമല്ല. സുഖത്തിനുവേണ്ടി  എല്ലാവരും ക്ളെശിക്കുന്നു. ധർമ്മമാണ് സുഖത്തിന് ഹേതു. എവിടെ ധർമ്മമുണ്ടോ അവിടെ സുഖമുണ്ട്. ധർമ്മത്തിന്റെ ക്ഷയവും അധർമ്മത്തിന്റെ വളർച്ചയുമാണ്‌ ദുഃഖത്തിന്റെ മുഖ്യഹേതു. ധർമത്തെ രക്ഷിക്കുകയെന്നത്  ക്ഷത്രിയന്റെ ധർമ്മമാണ്. പേരുകേട്ടവൻ  പേര്കെട്ട്  ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണ്. ജയാപജയങ്ങളെകുറിച്ച്  ചിന്തിക്കേണ്ടതില്ല. വിജയിച്ചാലും പരാജിതനായാലും സ്വധർമ്മം ആച്ചരിക്കലാണ് കൃതാര്ത്ഥതയ്ക്കും നിലനിൽപ്പിനും ഹേതുവായിത്തീരുന്നത്.  ജയാപജയങ്ങളെ പ്പറ്റി ചിന്തയും ശ്രദ്ധയും ഉണ്ടെങ്കിൽ ആ പ്രവർത്തി ധർമ്മാചരണമാകാനും പോകുന്നില്ല. എകാഗ്രമായിതീർന്ന പ്രജ്ഞകൊണ്ട്  താനടക്കമുള്ള ജഗത്തിന്റെ മൂലസത്തയായ ആത്മാവിനെ മറക്കാതിരിക്കുകയും ധർമ്മത്തെ ആചരിക്കുകയും ചെയ്താൽ മതി. 

ഈ ജഗത്തും അതിൽ ചേഷ്ടിക്കുന്ന താനും തന്റെ ചെഷ്ടകളെല്ലാം മിഥ്യയാണ്‌. എങ്കിലും ധർമ്മത്തെ ആചരിക്കണം.എന്തിനു വേണ്ടി എന്ന് ചോദ്യമില്ല. ധർമ്മാചരണം ധർമ്മാച്ചരണ ത്തിനുവേണ്ടിമാത്രം. അല്ലാതെ ലാഭചേതങ്ങൽക്ക് പ്രയത്നിക്കുന്നവൻ പരമ മൂഢനും പരമാർത്ഥത്തെ ഒരു തരത്തിലും അറിയാത്തവനുമാകുന്നു. അതിനാൽ ധർമ്മത്തിന്  വേണ്ടി ധർമ്മ ത്തെ ആചരിക്കു. അധ്യാത്മശാസ്ത്രങ്ങളുടേയൊക്കെ  നിഗൂഢമായ സന്ദേശത്തിന്റെ രത്നച്ചുരുക്കമാണിത്‌. ഇതിനെ വേണ്ടവിധം അറിഞ്ഞ്‌  പ്രായോഗികമാക്കി ജീവിക്കുന്ന ബുദ്ധിമാന്മാരെ 'സ്ഥിതപ്രജ്ഞൻ' എന്ന് വിളിക്കുന്നു. അവർ സുഖികളും സംതൃപ്തരുമാണ്.                      

മാറ്റം പ്രകൃതി നിയമമാണ്

സംഭവിച്ചതെല്ലാം നല്ലതിന്

സംഭവിക്കുന്നതെല്ലാം നല്ലതിന്

ഇനി സംഭാവിയ്ക്കാനുള്ളതും നല്ലതിനാണ്.

നഷ്ടപ്പെട്ടതോർത്ത് എന്തിനു ദുഃഖിയ്ക്കണം?

നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?

നശിച്ചതെന്തെങ്കിലും നീ സൃഷ്ടിച്ചതാണോ?

നീ നേടിയതെല്ലാം നിനക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്.

നിനക്കുള്ളതെല്ലാം ഇവിടെ നിന്ന് നേടിയതാണ്.

ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അത് മറ്റാരുടേതോ ആകും

മാറ്റം പ്രകൃതി നിയമമാണ് 

ഗീത ഒരു പഠനം - 02

ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ധർമ്മം ഉണ്ട് . അത് പ്രവൃത്തിക്ക് അനുസരണമായി മാറിക്കൊണ്ടും ഇരിക്കും.ഒരാളുടെ ധർമ്മം മറ്റൊരാൾക്ക്‌ ധർമ്മം ആയികൊള്ളണമെന്നില്ല . പട്ടാളക്കാരന്റെ ധർമ്മമല്ല ഗൃഹസ്തന്റെ ധർമ്മം. ഗുരുവിന്റെ ധർമ്മമല്ല ശിഷ്യന്റെ ധർമ്മം. ഇപ്രകാരം സ്വധർമ്മം മാറിക്കൊണ്ടിരിക്കും.സ്വന്തം തൊഴിൽ ഈശ്വരോപാസനയോടും നിസ്വാർത്ഥമായും   ചെയ്യണമെന്നു ഗീത നമ്മെ പഠിപ്പിക്കുന്നു . ഗീതയിലെ ഈശ്വരൻ സ്വർഗ്ഗവാസിയോ ക്ഷേത്രത്തിലെ ശ്രീകോവിൽ വാസിയോ അല്ല. അദ്ദേഹം സർവ്വവ്യാപിയും സർവ്വാത്മവും സർവ്വാന്തര്യാമിയുമാണ്.

                 സർവ്വഃത പാണി  പാദം  തത് 
                 സർവ്വതോƒക്ഷി  ശിരോമുഖം
                 സർവ്വതഃ   ശ്രുതിമല്ലോകേ 
                 സർവ്വമാവൃത  തിഷ്ഠതി

ലോകത്തിലുള്ള സകല കണ്ണും സകല ചെവിയും അദ്ദേഹത്തിന്റെതാണ്. സർവ്വ ശരീരങ്ങളിലും വർത്തിക്കുന്നത് അദ്ദേഹമാണ്. ഇങ്ങനെയുള്ള ഈശ്വരൻറെ ആരധനയായിട്ട്  സർവ്വകർമ്മവും ആവശ്യം വേണ്ടിവന്നാൽ യുദ്ധവും ചെയ്യാമെന്നാണ് ഗീത പറയുന്നത്. 

സ്വന്തം തൊഴിൽ ഉപേക്ഷിച്ച് സന്യസിക്കുവാൻ ഗീത ഉപദേശിക്കുന്നില്ല.ജാതിസ്പർധയോ അയിത്തമോ പുലർത്താൻ ഗീത ഉപദേശിക്കുന്നില്ല. ഗീത പഠിച്ചതുകൊണ്ട് ഒരു തൊഴിലാളിയും സന്യസിയാകില്ല. മറിച്ച് ആ വ്യക്തി സ്വന്തം തൊഴിലിൽ ആത്മാർഥത പുലർത്തി സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുകയേയുള്ളു. 

ലോകത്ത് ഇന്ന്  കാണുന്ന സാമ്പത്തിക അസമത്ത്വത്തിനും ചൂഷണത്തിനും എതിരായുള്ള ഫലപ്രദമായുള്ള ക്രിയാമർഗ്ഗം ഗീത കാട്ടിത്തരുന്നു. യജ്ഞശിഷ്ഠത്തിനും ദാനത്തിനും ഗീത വളരെ പ്രാധാന്യം നൽകുന്നു.യജ്ഞം എന്നാൽ ത്യാഗം എന്നർത്ഥം. ധനം സമ്പാദിക്കുന്നത് 
സമ്പാതിക്കുന്നവന്റെ ഭോഗസുഃഖത്തിനല്ല മറിച്ച് ദീനനും രോഗിക്കും ദരിദ്രനും സേവനം ചെയ്യാൻ  വേണ്ടിയായിരിക്കണമെന്ന്  ഗീത നമ്മെ പഠിപ്പിക്കുന്നു. 
ചുരുക്കത്തിൽ ഗീതാ സന്ദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. 'ഒരുവന്റെ പ്രവൃത്തിരംഗം എന്തുതന്നെയായിക്കൊള്ളട്ടെ, അവൻ ചെയുന്ന സകല കർമ്മവും ഈശ്വരാര്പ്പണമായി, നിഷ്ക്കാമമായി, നിസ്വാർത്ഥമായി ചെയ്യുക.സർവ്വവ്യാപിയും വിരാട്ട് രൂപിയുമായ സർവ്വേശ്വരന്റെ ആരാധനയായിരിക്കണം അവന്റെ എല്ലാ കർമ്മവും'.ബഹുജനഹിതായ, ബഹുജനസുഖായ എന്നായിരിക്കണം അവന്റെ മുദ്രാവാക്യം. അപ്പോൾ അവന്റെ മനസ്സ് രാഗദ്വേഷ വിമുക്തമാകും.ശുദ്ധമായ മനസ്സുകൊണ്ട് ഈശ്വരനെ സാക്ഷാത്കരിക്കാം.സാക്ഷാത്കാരം കൊണ്ട്  നിത്യാനന്ദം എന്ന ജീവിത ലക്ഷ്യം നേടാം. 

ഗീതോപദേശം സ്വജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുക.നമുക്ക് ചുറ്റും കാണുന്ന ദോഷങ്ങൾക്ക് പരിഹാരം അത് മാത്രമാണ്.

സർവ്വതിനേയും സമത്വഭാവേന വീക്ഷിക്കുക!
സർവ്വഭൂതങ്ങളിലും ഈശ്വരനെ ദർശിക്കുക!
ലോകത്ത് ശാന്തിയും സമാധാനവും തനിയെ  വരും. 

നിങ്ങളുടെ ജീവരഥം തെളിക്കാൻ  പാർതസാരഥിയായ ഭഗവാനെ തന്നെ ചുമതലപ്പെടുത്തുക, ശരണം പ്രാപിക്കുക. - "സത്സംഗം"