ഗീത ഒരു പഠനം - 03

ശരീരം പോലെ ലോകത്തിലുള്ള ശബ്ടാദി വിഷയങ്ങളും ഭ്രമ മാത്രങ്ങള്ളണ്. ഇല്ലാത്ത ശരീരം കൊണ്ട് ഇല്ലാത്ത വിഷയങ്ങളെ അനുഭവിക്കുന്നതായി ജീവൻ ഭ്രമിക്കുന്നു. എല്ലാവരുടെയും ജീവിതത്തിന്റെ എല്ലാവശങ്ങളും ഒരുപോലെ അസത്യങ്ങളാണ്. അതുകൊണ്ട് എത്രകാലം കഴിഞ്ഞാലും സത്യത്തെ അറിയുവാൻ കഴിയുന്നില്ല.ഇല്ലാത്ത ശബ്ടാദി വിഷയങ്ങളിൽ നിന്ന് മനസ്സിനെ തിരിക്കുന്നവന് സത്യത്തെ തിരിച്ചറിയാൻ കഴിയും.

ഇല്ലാത്തത്  എപ്പോഴും ഇല്ലാത്തതും, ഉള്ളത്  എപ്പോഴും ഉള്ളതുമാണ്. ശരീരവും വിഷയ പദാർത്‌ഥങ്ങളും പലപ്പോഴും ഇല്ലാത്തതും ചിലപ്പോൾ മാത്രം ഉള്ളവയുമാണ. ചിലപ്പോൾ മാത്രം ഉള്ളതായി തോന്നുന്ന വസ്തു സത്യമല്ല. സത്യമായ ഒരു വസ്തു അതിനടിയിൽ ഉള്ളതുകൊണ്ടാണ് 
അസത്യമായ പലതും ഉള്ളതുപോലെ  കാണപ്പെടാൻ  ഇടവരുന്നത്. ആ സത്യവസ്തുവാണ്  ജഗത്തിന്റെ സത്ത. അതിനെ ആത്മാവെന്നും ബ്രഹ്മമെന്നും ഈശ്വരൻ എന്നൊക്കെ വിളിക്കുന്നു. ലോകമൊട്ടാകെ നശിച്ചാലും അതിന് നാശമില്ല. ഈ പരമവസ്തുവിനെ തന്നെയാണ് എല്ലാവരും 'ഞാൻ' എന്ന് അഭിമാനിക്കുന്നത്; പക്ഷേ അറിയുന്നില്ലന്നേയുള്ളൂ.

എല്ലാ ജീവികളുടെയും എല്ലാ പദാർത്‌ഥങ്ങളുടെയും പരമസത്തയായ ആത്മാവ് ഒരിക്കലും ഉണ്ടായുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല. അത് എപ്പോഴും എവിടെയും ഒരുപോലെ നിലനിൽക്കുന്നു. ഈ ആത്മ ചൈതന്യമോഴിച്ച് മറ്റെല്ലാം മിഥ്യയാകയാൽ ആർക്കും ഒന്നിനെക്കുറിച്ചും വ്യസനിക്കുവാൻ അർഹതയില്ല. 

ഇനി ജനനമരണങ്ങൾ സത്യമാണെങ്കിൽത്തന്നെ, അത് നിയതമായ സ്വഭാവങ്ങൾ ആയാതിനാൽ  അതിനെ ആർക്കും തടുക്കുവാൻ സാദ്ധ്യമല്ല. തടയാൻ കഴിയാത്ത ആപത്തിനെ പറ്റി  ദുഖിച്ചു കാര്യമില്ല.ബുദ്ധിമാന്മാർ അത് ചെയ്യാറുമില്ല.വെള്ളത്തിലെ കുമിളപോലെ ക്ഷണനേരം മാത്രം നിലനിൽക്കുന്ന ശരീരത്തിന്റെ നാശത്തിൽ ആർക്കും ദുഃഖിക്കാനോ സന്തോഷിക്കണോ ഒന്നുമില്ല. ശരീരത്തിലുള്ള സത്യ ബുദ്ധിയും, അഭിമാനവും കാരണം ആർക്കും ആത്മതത്വത്തെ വേണ്ടവിധത്തിൽ അറിയുവാൻ കഴിയുന്നില്ല.ബ്രഹ്മം ഒഴികെ ബാക്കിയെല്ലാം തോന്നൽ ആയതിനാൽ വ്യസനവും ഭീതിയും തികച്ചും അസ്ഥാനത്താണ്. പരമതത്ത്വം മാത്രമേ പരമാർത്ഥ മായിട്ടുള്ളുവെങ്കിൽ പിന്നെ ആരാണ് കൊല്ലുന്നത് ?  ആരെയാണ്  കൊല്ലുന്നത് ?  ആയുധങ്ങൽക്കോ അഗ്നിക്കോ മറ്റു ഭൂതങ്ങൽക്കോ ആത്മാവിനെ ഒന്നും ചെയ്യാൻ കഴിയില്ല.

അസത്തായിരിക്കുന്ന ജഗത്തിൽ  ചെയ്യപ്പെടുന്ന യുദ്ധവും അസത്തല്ലേ? അപ്പോൾ ഈ യുദ്ധം കൊണ്ട് ആർക്ക്, എന്ത് നേട്ടം എന്ന് ചിന്തിക്കരുത്. 
ജഗത്ത്  അസത്താണെങ്കിളും അതിലുള്ള  എല്ലാ  ജീവികളും സുഖത്തെ കാംക്ഷിക്കുന്നുണ്ട്. ദുഃഖം ആർക്കും ഇഷ്ട്ടമല്ല. സുഖത്തിനുവേണ്ടി  എല്ലാവരും ക്ളെശിക്കുന്നു. ധർമ്മമാണ് സുഖത്തിന് ഹേതു. എവിടെ ധർമ്മമുണ്ടോ അവിടെ സുഖമുണ്ട്. ധർമ്മത്തിന്റെ ക്ഷയവും അധർമ്മത്തിന്റെ വളർച്ചയുമാണ്‌ ദുഃഖത്തിന്റെ മുഖ്യഹേതു. ധർമത്തെ രക്ഷിക്കുകയെന്നത്  ക്ഷത്രിയന്റെ ധർമ്മമാണ്. പേരുകേട്ടവൻ  പേര്കെട്ട്  ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണ്. ജയാപജയങ്ങളെകുറിച്ച്  ചിന്തിക്കേണ്ടതില്ല. വിജയിച്ചാലും പരാജിതനായാലും സ്വധർമ്മം ആച്ചരിക്കലാണ് കൃതാര്ത്ഥതയ്ക്കും നിലനിൽപ്പിനും ഹേതുവായിത്തീരുന്നത്.  ജയാപജയങ്ങളെ പ്പറ്റി ചിന്തയും ശ്രദ്ധയും ഉണ്ടെങ്കിൽ ആ പ്രവർത്തി ധർമ്മാചരണമാകാനും പോകുന്നില്ല. എകാഗ്രമായിതീർന്ന പ്രജ്ഞകൊണ്ട്  താനടക്കമുള്ള ജഗത്തിന്റെ മൂലസത്തയായ ആത്മാവിനെ മറക്കാതിരിക്കുകയും ധർമ്മത്തെ ആചരിക്കുകയും ചെയ്താൽ മതി. 

ഈ ജഗത്തും അതിൽ ചേഷ്ടിക്കുന്ന താനും തന്റെ ചെഷ്ടകളെല്ലാം മിഥ്യയാണ്‌. എങ്കിലും ധർമ്മത്തെ ആചരിക്കണം.എന്തിനു വേണ്ടി എന്ന് ചോദ്യമില്ല. ധർമ്മാചരണം ധർമ്മാച്ചരണ ത്തിനുവേണ്ടിമാത്രം. അല്ലാതെ ലാഭചേതങ്ങൽക്ക് പ്രയത്നിക്കുന്നവൻ പരമ മൂഢനും പരമാർത്ഥത്തെ ഒരു തരത്തിലും അറിയാത്തവനുമാകുന്നു. അതിനാൽ ധർമ്മത്തിന്  വേണ്ടി ധർമ്മ ത്തെ ആചരിക്കു. അധ്യാത്മശാസ്ത്രങ്ങളുടേയൊക്കെ  നിഗൂഢമായ സന്ദേശത്തിന്റെ രത്നച്ചുരുക്കമാണിത്‌. ഇതിനെ വേണ്ടവിധം അറിഞ്ഞ്‌  പ്രായോഗികമാക്കി ജീവിക്കുന്ന ബുദ്ധിമാന്മാരെ 'സ്ഥിതപ്രജ്ഞൻ' എന്ന് വിളിക്കുന്നു. അവർ സുഖികളും സംതൃപ്തരുമാണ്.