Showing posts with label ശ്രുതി. Show all posts
Showing posts with label ശ്രുതി. Show all posts

തന്ത്രോപാസന എന്നാൽ പൂജാവിധി

തന്ത്രോപാസന എന്നാൽ പൂജാവിധി.  ഇതിനെ പ്രതീകോപസന അല്ലെങ്കിൽ ബിംബാരാധന എന്നും പറയുന്നു.  തന്ത്രോപസന സഗുണോപസനയിൽ പെട്ടതാണ്. ആരാധനയ്ക്കുള്ള വിഗ്രഹം എട്ട്  പ്രകാരത്തിൽ നിർമ്മിക്കാം. കല്ല്‌, രത്നം, ലോഹം, മണ്ണ്, മരം, ചന്ദനമോ കുങ്കുമമോ ഉപയോഗിച്ച് നിലത്തു വരച്ചു, ചിത്രങ്ങൾ വെച്ച്, മനസ്സിൽ ധ്യാനിച്ച്, ഇങ്ങനെയെല്ലാം പൂജിക്കാവുന്നതാണ്.

പ്രതിഷ്ഠകൾ രണ്ടു വിധമാണ്. 1.ചലം  2.സ്ഥിരം  - ആരാധനാ വിഗ്രഹത്തെ വസ്ത്ര പുഷ്പമാല്യങ്ങൾ കൊണ്ടും കൊണ്ടലങ്കരിക്കുകയും ധൂപദീപാദികൾ കൊണ്ടും അംഗന്യാസകരന്യസങ്ങൾ കൊണ്ടും ആവാഹനാദി ക്രിയകൾ കൊണ്ടും മൂലമന്ത്രജപംകൊണ്ടും വിഗ്രഹത്തിന്  ചൈതന്യം വരുത്തിയിരിക്കണം. മൂലമാന്ത്രവും പൂജവിധിയും ഉത്തമാധികാരിയിൽ (തന്ത്രി) അറിയണം. ആരാധകന് വിഗ്രഹത്തിൽ ഭക്തിയും വിശ്വാസവും ഉണ്ടായിരിക്കണം. പൂജവസാനം ആത്മാർപ്പണമായി ദീർഘദണ്ഡനമസ്കാരം ചെയ്തിരിക്കണം. പൂജവിധിയുടെ ആത്യന്തിക ഉദ്ദേശവും ആത്മസാക്ഷത്കാരവും തന്നെയാണ്‌.

ബാഹ്യമായി ചെയ്യുന്ന പൂജക്ക്‌ ആന്തരമായ ഒരു അർത്ഥം കൂടിയുണ്ട്. ആരാധനയ്ക്ക്  ആവശ്യം  വേണ്ട വസ്തുക്കൾ ജലഗന്ധ പുഷ്പധൂപദീപാദികളും നിവേദ്യവുമാണ്. ഇവ അഞ്ചും പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ്.  മന്ത്രത്തിൽതന്നെ ഈ തത്ത്വം കാണിക്കുന്നു. ശരീരം പഞ്ച ഭൂതാത്മകമാണ്. അതിലെ ജലം ഇതാ ഭഗവാനിൽ ലയിപ്പിക്കുന്നു. (അബാത്മനാ ജലം സമർപ്പയാമി) ഇതുപോലെ പൃഥിവ്യാത്മാ ഗന്ധം സമർപ്പയാമി (ഭൂമിയുടെ തത്ത്വമാണ് ഗന്ധം) അഗ്നിയാത്മനാ ദീപം, വായുവാത്മനാ ധൂപം, ആകാശാത്മനാ പുഷ്പം സമർപ്പയാമി. പിന്നെ പഞ്ചഭൂതാത്മകമായ ഈ ശരീരം കൊണ്ട് ചെയ്ത കർമ്മങ്ങളുടെ ഫലമായ "നിവേദ്യം" ഇതാ ഭഗവാനെ അങ്ങയിൽ സമർപ്പിക്കുന്നു. കർമ്മങ്ങൾ എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നതിനാൽ ശരീരസ്വീകരണവും ജന്മവും ഇല്ല.

സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെ ഒരാൾക്ക് മൂന്ന് ശരീരമാണ് ഉള്ളത്. ഈ മൂന്നു ശരീരവും ഭഗവാന് സമർപ്പിക്കുന്നതിനാലാണ് ജലഗന്ധപുഷ്പ ധൂപദീപങ്ങൾ മൂന്നു പ്രാവശ്യം സമർപ്പിക്കുന്നത്. ജീവൻ പരമജ്യോതിസ്സായ പരമാത്മാവിൽ ലയിക്കുന്നതാണ് കർപ്പൂരാരതിയുടെ തത്ത്വം. പ്രതിബിംബമായ ജീവജ്യോതിസ്സ് ബിംബമായ പരമജ്യോതിസ്സിൽ ഒന്നായി ചേർന്നു കഴിഞ്ഞു എന്ന് കാണിക്കുകയാണ്.

പണം വായ്പ വാങ്ങിയാൽ പിന്നെ ജന്മനാ മടക്കി കൊടുക്കാറില്ല

ബസ്സ് കയറാൻ അതിനുപുറകെ ഓടുമ്പോഴാണ് ബസ്സ്‌ അതിന്റെ സാധാരണ വേഗത്തിന്റെ ഇരട്ടിവേഗത്തിലാണ് ഓടുന്നതെന്ന് നമുക്ക് മനസ്സിലാകുന്നത്.

********************

ഏതുതരം ധനവും അതിന്റെ ഉടമയ്ക്ക് അസ്വസ്ഥത ഉളവാക്കുന്നവയാണ്. ധനം ധനമായി മാറുന്നത് ധനത്തെ വേണ്ടസമയത്ത് വേണ്ടവർ വേണ്ടനിലയിൽ അംഗീകരിക്കുവാൻ തയ്യാറാകുമ്പോൾ മാത്രമാണ്. ഇല്ലെങ്കിൽ ധനം വെറും പാഴ് വസ്തുമാത്രം.

********************

ഇന്നത്തെ സ്നേഹിതൻ ഒരിക്കൽ നിങ്ങളുടെ ശത്രുവായേക്കാം എന്ന് വിചാരിച്ചു പെരുമാറുക; ഇന്നത്തെ ശത്രു ഒരു കാലത്ത് നിങ്ങളുടെ സ്നേഹിതനായേക്കാമെന്നും.

********************

സ്നേഹിതന് അഞ്ചു രൂപ കടം കൊടുത്തിട്ട് പിന്നെ അയാളെ കണ്ടില്ലെന്നു വരുകിൽ സാരമില്ല. അത് നന്നായി എന്ന് കരുതിക്കോളു.

********************

കക്കാൻ മടിക്കുന്ന ചില സത്യവാന്മാർ പണം വായ്പ വാങ്ങിയാൽ പിന്നെ ജന്മനാ മടക്കി കൊടുക്കാറില്ല.

********************

സത്യസന്ധരായ ആളുകളെ സംബന്ധിച്ചിടത്തോളം ഉള്ള ഏറ്റവും വലിയ ദൗർബല്യം അവർ ഭീരുക്കളാണ് എന്നുള്ളതാണ്.

സംഭവിച്ചതൊക്കെ സംഭവിക്കാനുള്ളതായിരുന്നു

" സംഭവിച്ചതൊക്കെ സംഭവിക്കാനുള്ളതായിരുന്നു " എന്ന ചിന്ത നിങ്ങളുടെ മനസ്സിനെ അല്പമെങ്കിലും കുളിർപ്പിക്കുമെങ്കിൽ അങ്ങനെയായികൊള്ളട്ടെ, വിരോധമില്ല. പക്ഷേ, ഇനി സംഭവിക്കാനുള്ളത് യഥാകാലം സംഭവിച്ചുകൊള്ളും എന്ന വിചാരത്തിൽ കൈയും കെട്ടി നോക്കി ഇരിക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ അത് ശുദ്ധ ഭോഷ്ക്കാണ്. കാരണം; സമയം ഏറ്റവും വിലപിടിപ്പുള്ള സംഗതിയാണ്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തുതന്നെ വേണം. ചരിത്രത്തിന്റെ ഗതി സ്വയം മാറുകയില്ല. അത് തിരിച്ചുവിടുകയാണ്. സമയനിഷ്ഠയുടെ പുത്രിയാണ് " വിശ്രമം ".

അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ ജീവിക്കാൻ പഠിച്ചത്

ജയിക്കുന്നതോ തോൽക്കുന്നതോ അല്ല പ്രശ്നം; അതായത് നമ്മൾ തോൽക്കുന്നതുവരെ.

********************

അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ ജീവിക്കാൻ പഠിച്ചത്. പറഞ്ഞിട്ടെന്താ, പഠിച്ചുവന്നപ്പോഴേക്കും ജീവിതം കഴിയാറായി എന്നുമാത്രം!

********************

പുറമ്പോക്കിൽ മുണ്ടും വിരിച്ചിരുന്ന് ചീട്ടുകളിക്കാത്തവന് ചീട്ടുകളി അറിഞ്ഞുകൂടാ എന്ന് വിചാരിക്കരുത്.

********************

ജീവിതം ക്രിക്കറ്റ് കളിയല്ല, ഒന്ന് പിഴച്ചാൽ ഉടൻ ഔട്ടാകാൻ.

********************

'പരാജയപ്പെട്ടു' എന്ന് പറഞ്ഞാൽ വിജയ്ക്കുവാനുള്ള നമ്മുടെ നിശ്ചയം അത്ര ശക്തമായിരുന്നില്ല എന്ന് മാത്രമേയുള്ളു.

********************

ജീവിതം ജീവിക്കുകയല്ല; ജീവിക്കപ്പെടുകയാണ്.

********************

തെറ്റുവരുത്താൻ പറ്റാത്ത വിധത്തിൽ അത്ര ബുദ്ധിമുട്ടേറിയതൊന്നുമല്ല ജീവിതം.

********************

ഒരാളെ നിശബ്ദനാക്കി എന്നുവെച്ച്, നിങ്ങൾ അയാളിൽ മാറ്റം വരുത്തിയെന്ന് കരുതേണ്ട.

വേദവും വേദസംസ്കാരവും

ഭാരതീയ സംസ്കൃതിയുടെ മൗലികസത്ത അതിന്റെ ആത്മീയമായ സംസ്കാരമാണ്. ലോകത്ത് ഇത്ര യധികം സംസ്കാര പ്രച്ചുരിമയെ പുഷ്ഠിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.ക്രാന്തദർശികളായ ഋഷിമാരാൽ നിർമ്മിക്കപ്പ്പെട്ടതാണ്  - നമ്മുടെ പൈതൃകം - ആത്മീയമായ  ഔന്നത്യത്തിന്റെ ഉദാത്തമായ അവസ്ഥയാണ് ഭാരതീയൻറെ ആർഷ സംസ്കൃതി. "ആർഷം" എന്ന പദം തന്നെയും, ഋഷിയെ സംബന്ധിച്ചത്, ഉറച്ചത്  എന്നെല്ലാമുള്ള അർത്ഥത്തിലാണ് അതുപയോഗിച്ചത്. പ്രപഞ്ചത്തിന്റെ കാരണ സവിശേഷതകളെക്കുറിച്ച് ധ്യാനനിരതരായ ഋഷിമാരുടെ ഹൃദയകമലങ്ങളിൽ ഈശ്വരൻ കോരിചൊരിഞ്ഞ കാരുന്യാംബൂവാണ്. ആർഷ വചനങ്ങൾ  ഇതിനെയെല്ലാം ഒന്നാകെ "വേദങ്ങൾ" എന്നാണ് ഋഷിമാർ വിശേഷിപ്പിച്ചിട്ടുള്ളത്.

എന്താണ് വേദം എന്ന് ഒറ്റവാക്കിൽ ഒരാൾ ചോദിച്ചാൽ, അത് ഈശ്വരൻറെ വാണി (വാക്ക്) യാണെന്നതാണ്  ഉത്തരം, അതുകൊണ്ട്   പരമാണു സംഘാതം മുതൽ പരമമായ സൂക്ഷ്മസ്ഥലം വരെ വേദത്തിന്റെ വിഷയമാണ്.

എന്താണ് വേദങ്ങളിലെ പദാർത്ഥസംജ്ഞകൾ - ഈശ്വരൻ, സൃഷ്ടി, മനുഷ്യൻ, പ്രകൃതി, പഞ്ചഭൂതങ്ങൾ, ജീവൻ, ജൈവീകത,ധർമ്മം, പ്രേമം, കരുണ, ഐക്യം, ബലം, ഊർജ്ജം, ബുദ്ധി, പ്രപഞ്ചശാസ്ത്രം, ഖഗോള ശാസ്ത്രം, ആയുർവേദം, അഹിംസ, ബ്രഹ്മചര്യം, അങ്ങനെ നിരവധി വിഷയങ്ങൾ, വേദം കൈകാര്യം ചെയ്യുന്നു. വേദങ്ങളുടെ പഴക്കത്തെക്കുറിച്ച് പാശ്ചാത്യരും,
പൗരസ്ത്യരുമായ പണ്ഡിതന്മാർ ഇന്നും ഏകതാനയിലെത്തിയിട്ടില്ല. എന്നാൽ സായിപ്പ് പറയുന്നത് ഞങ്ങൾക്ക് പ്രമാണം എന്ന് ചിന്തിക്കുന്ന അനേകം പേർ നമ്മുടെ വിദ്യാഭ്യാസ മണ്ഡല തത്തിലുള്ളതുകൊണ്ട്  B.C 1500ന് അപ്പുറം വേദങ്ങളുടെ പഴക്കം കൊണ്ടുപോകാൻ നമ്മളും
തയ്യാറാകുന്നില്ല. പക്ഷേ പാശ്ചാത്യരുടെ'ഇടയിലും ബുദ്ധിപൂർവ്വം ചിന്തിക്കുന്നവരുള്ളതിനാൽ  B.C 1500 എന്നത് അവരും തള്ളികളഞ്ഞിരിക്കുന്നു. വേദം അതിന് മുൻപ്  കുറേക്കൂടി പഴക്കമുള്ളതായി  അവർ കാണുന്നു. മാനവരാശിക്ക് ഈശ്വരൻ നൽകിയ ഈ രത്ന ഭണ്ഡാരം  അമൂല്യങ്ങളായ ദർശനങ്ങളെ  അവതരിപ്പിക്കുന്നു. അവയിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു.

ഇപ്രകാരം  വടം സർവ്വജനീനമായ മാനവ മൈത്രിയുടെ വിഭാവനവും വേദത്തിൽ തന്നിരിക്കുന്നു.ഇനി നമുക്ക് എത്ര  വേദങ്ങളുണ്ടെന്നും അവയുടെ ഘടന എപ്രകാരമാണെന്നും ആർഷഗ്രന്ഥങ്ങൾ എത്രയാണെന്ന് നോക്കാം.

1.ഋഗ്വേദ സംഹിത
2.യജുർവേദ സംഹിത
3. സാമവേദ സംഹിത
 4.അഥർവവേദ സംഹിത

ഇങ്ങനെ നാല് വേദങ്ങൾക്ക്  നാല്  ഉപവേദങ്ങൾ
1. ഋഗ്വേദം  -  ആയുർവ്വേദം
2 . യജുർവേദം - ധനുർവ്വേദം
3 . സാമവേദം  - ഗാന്ധർവ വേദം
4 . അഥർവ്വ വേദം - സ്ഥാപത്യ വേദം

ഈ  ചതുർവ്വേദ  സംഹിതകൾക്ക്  നാല്  ബ്രാഹ്മണങ്ങൾ
1 . ഋഗ്വേദം  - ഐതരേയ ബ്രാഹ്മണം
2 .  യജുർവേദം - ശതപദ ബ്രാഹ്മണം
3 . സാമവേദം  - ജൈമിനീയ ബ്രാഹ്മണം
4 .  അഥർവ്വ വേദം - താണ്ധ്യമഹാ ബ്രാഹ്മണം

ബ്രാഹ്മണങ്ങൾ വേദസംഹിതകളുടെ വ്യാഖ്യാനമാകുന്നു. മന്ത്രം കൊണ്ട്  എന്താണ് ഉദ്ദേശിക്കുന്നതെന്ന്  ഇതിൻറെ പ്രയോഗ പദ്ധതിയെന്താണെന്നും, യാഗച്ചടങ്ങുകൾ എങ്ങനെയെന്നും ബ്രാഹ്മണങ്ങൾ വിശദമാക്കുന്നു. ബ്രാഹ്മണങ്ങൾക്ക്  പുറമേ അതിന്റെ ഗണിതപരമായ പദ്ധതികൾ വിവരിക്കുന്നു. കൽപ ഗ്രന്ഥങ്ങൾ കൂടി വേദവ്യാഖ്യാന പരമ്പരയിൽ വരുന്നുണ്ട്. വേദത്തിന്റെ താത്വികവശങ്ങളെ സംബന്ധിച്ച് ഋഷിമാർ രചിച്ച ചിന്താ സൌരഭങ്ങലാണ്  ഉപനിഷത്തുകൾ.

ആത്മീയ പ്രാധാന്യമുള്ള 11 ഉപനിഷത്തുകൾ മഹാത്മാക്കളായ മനീഷികൾ നിർദ്ദേശിച്ചിട്ടുണ്ട് .

1. ഈശോവാസ്യം      2 .കേനം      3. കഠം          4.പ്രശ്നം          5 . മുണ്ഡകം           6 . മാണ്ഡൂക്യം
7 . ഐതരേയം      . 8. തൈത്തരീയം     9 . ചാന്ദോഗ്യം                10 . ബൃഹദാരന്യകം         11.ശ്വേതാശ്വതരം.

ഈ ആത്മതത്വ പ്രസാദനങ്ങളായ ഉപനിഷത്തുക്കലാണ്  ഭാരതീയ സംസ്കൃതിയുടെ സിംഹഭാഗവും
കൈകാര്യം ചെയ്യുന്നത്. അതിലൂടെ പ്രപഞ്ചദർശനത്തിന്റെ ശാസ്ത്രീയവശത്തെകുറിച്ചും അവർ ചർച്ച ചെയ്തു . ഈ ഗ്രന്ഥങ്ങൾ ആറെന്നമെന്ന്. അതിന്റെ ചെയ്താക്കളെയും നമുക്ക് നോക്കാം.

1.    ന്യായ ദർശനം  - ഗൗതമൻ
2.   സാംഖ്യ  ദർശനം  - കപിലൻ
3.   വൈശേഷിക ദർശനം  - കണാദൻ
4.   പൂർവ്വമീമാംസ - ജൈമിനി
5.  .ഉത്തര മീമാംസ - വ്യാസാൻ
6.  യോഗദർശനം - പതഞ്ജലി

പ്രപഞ്ചത്തിന്റെ ശാസ്ത്രീയ നിർവചനങ്ങളോട് ആത്മദർശനങ്ങളാവേദവും, ഉപനിഷത്തും കൂട്ടിചേർത്ത് പഠിക്കുമ്പോൾ ബ്രഹ്മ ജിജ്ഞാസയ്ക്ക് ശമനം വരുന്നു. ഈശ്വരീയ ജ്ഞാനത്തിന്  ആവശ്യം വേദപഠനമാണെന്ന്  മനു പറയുന്നു.

                                   "ബ്രഹ്മജിജ്ഞാസമാനാനം
                                   പ്രമാണം പരമം ശ്രുതിം "

"പരമമായ ശ്രുതി ബ്രഹ്മജിജ്ഞാസുകൾക്ക് പ്രമാണമാകുന്നു". ആരാണ് വേദപഠനത്തിനധികാരി?  ജിജ്ഞസുവാണ് (അറിവ് ആഗ്രഹിക്കുന്നവൻ) വേദപഠനത്തിനധികാരി.വേദം പഠിച്ചവൻ വിപ്രൻ..വേദപഠനത്തിന് ജാതിയും മതവുമില്ല. വാല്മീകിയും ,വ്യാസനും, ഐതരേയ മഹീദാസാനും, ജാബാല സത്യകാമനും ജാതി ബ്രാഹ്മണരല്ല.കാട്ടാളനായവനെ ബ്രഹ്മജ്ഞനായി ഉയർത്തുന്നതാണ്  വേദം. കാട്ടാളൻ  ബ്രാഹ്മണനാകുന്നത്  പ്രകൃതി നിയമം. ഈ  നിയമത്തെ ഋഷിമാർ 'വർണ്ണം' എന്ന് വിളിച്ചു. കാലക്രമേണ വർണ്ണത്തെ ജാതിയായി തെറ്റിദ്ധരിച്ചു. ഈശ്വരീയമായ വേദത്തിൽ, സകല മനുഷ്യരും (നിഷാദന്മാരുൾപ്പെടെ) വേദം പഠിക്കണമെന്ന് നിർദ്ദേശിക്കുന്നു.

ആദിമ ഋഷിയുടെ പാരമ്പര്യത്തിൽ ജൈമിനിവരെയുള്ളവരെയാണ് വൈദിക ഋഷി പാരമ്പര്യം കൊണ്ടുദ്ദേശിക്കുന്നത്‌. അതിനു ശേഷം ശ്രീശങ്കരൻ വന്ന് ആചാര്യനിഷ്ട്ടമുള്ള അദ്വൈത സിദ്ധാന്തം സ്ഥാപിച്ച് ധർമ്മ പ്രചരണം നടത്തി. അദ്ദേഹത്തിന്റെ അദ്വൈത പരമ്പര ജാതി'ബ്രാഹ്മണ സമ്പ്രദായത്തിൽ വിശ്വസിച്ചു. അതേ ജാതിയിലുള്ളവർക്ക് മാത്രമായുള്ള വേദപഠന കേന്ദ്രവും, സന്യാസ പ്രസ്ഥാനങ്ങളുമാരംഭിച്ചു.

പക്ഷേ ശങ്കരന് ശേഷം ദക്ഷിണ ഭാരതത്തിലെ ശ്രീരാമാനുജൻ ദ്വൈതമതം സ്ഥാപിച്ച് അദ്വൈത ഖണ്ഡനം നടത്തി ധർമ്മ പ്രചരണം ചെയ്തു. ഉപനിഷത്തും, ബ്രഹ്മസൂത്രവും (ഉത്തരമീമാംസ) ഭാഗവത്ഗീതയുമാണ് രണ്ടുപേരും തങ്ങളുടെ സമത്വ പ്രചാരണത്തിനായി ഉപയോഗിച്ചത്. പിന്നീട് വന്ന ആചാര്യന്മാർ എല്ലാവരും ഈ രണ്ടു പക്ഷത്തും ചേർന്നു കൊണ്ട് അദ്വൈത - ദ്വിത സിദ്ധാന്തങ്ങൾക്കും, ദ്വൈതാദ്വൈതങ്ങൾക്കും , വിശിഷ്ടാദ്വൈതത്തിനും മുൻ‌തൂക്കം നൽകി.

ഇവിടെ ഒരു കാര്യം ഓർക്കേണ്ടതാണ്. ദ്വൈതമായിക്കൊട്ടെ അട്വൈതമായിക്കോട്ടേ അത് പ്രച്ചരിപ്പിക്കാനിരങ്ങിയവരുടെ ചിന്തകൾക്ക് ഹിന്ദുക്കൾ തമ്മിലടിച്ചു. ശൈവന് ശാക്തേയനേയും,ശാക്തേയന് വൈഷ്ണവനേയും സഹിഷ്നുതയോടെ കാണുവാൻ;കഴിഞ്ഞില്ല.

ഇതിന്‌ മാറ്റമുണ്ടാകുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തിലാണ്. ശ്രീ ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരുദെവൻ പോലെയുള്ള കേരളീയ മത ദർശനങ്ങളുടെ ആഴം കുറച്ചുകൂടി വിപുലമാക്കുകയും അത് പ്രച്ചരിതമാക്കുകയും ചെയ്തു. ചട്ടമ്പി സ്വാമികൾ വെദാധികാരനിരൂപണമെഴുതി സർവ്വമനുഷ്യർക്കും വെദാധികാരമുണ്ടെന്ന ആര്ഷവച്ചനത്തെ പ്രയോഗത്തിൽ വരുത്തി. ജാതിയും മതവും വേദപഠനത്തിന്  തടസ്സമില്ല എന്നദ്ദേഹം പ്രാചീനമായ ഉദാഹരണങ്ങൾ എടുത്തുകാട്ടിക്കൊണ്ട്  ബഹുജനസമരത്തിനിറങ്ങി; കേരളീയ നവോദ്ധാനത്തിന് വേദാർത്ഥ ചിന്തയുടെ സാകല്യം സർവ്വജനീനമാക്കി. - "സത്സംഗം "